ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎൻ ജനറൽ അസംബ്ലി

ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേൽ നടത്തിവരുന്ന അധിനിവേശം ഒരു വർഷത്തിനകം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പലസ്തീൻ പ്രമേയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ അംഗീകാരം ലഭിച്ചു. പ്രമേയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ അംഗീകാരം ലഭിച്ചു. പ്രമേയത്തിന് അനുകൂലമായി 124 വോട്ടുകൾ ലഭിച്ചപ്പോൾ ഇന്ത്യ ഉൾപ്പടെ 43 രാജ്യങ്ങൾ വോട്ടിങില്‍ നിന്നും വിട്ടുനിന്നു. യുഎസ് ഉൾപ്പെ‌ടെ 12 രാജ്യങ്ങൾ എതിർത്തു വോട്ടുചെയ്തു.

അധിനിവേശം മൂലം പലസ്തീനുണ്ടായ നാശനഷ്ടങ്ങൾക്ക്‌ ഇസ്രയേൽ നഷ്ടപരിഹാരം നൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശത്തോടെയാണ്‌ യുഎൻ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്‌. പ്രമേയത്തിൽ വോട്ടെടുപ്പു നടക്കുമ്പോൾ ന്യായപക്ഷത്ത് നിലകൊള്ളണമെന്ന് യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ അംഗരാഷ്ട്രങ്ങളോ‌ട് അഭ്യർഥിച്ചിരുന്നു.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ -ഫലസ്തീൻ വിഷയത്തിൽ പല പ്രമേയങ്ങൾ യു.എൻ പാസാക്കിയിരുന്നെങ്കിലും ഈ പുതിയ പ്രമേയം വളരെ സുപ്രധാനമായ ഒന്നാണ്. യു.എന്നിലെ ഏറ്റവു പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം ഫലസ്തീനെ പിന്തുണച്ചു എന്നതാണ് അതിൽ ശ്രദ്ധേയം