ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന

ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം.

പോളിയോ വൈറസിന്റെ ചെറിയ ചില വകഭേദങ്ങള്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും മാത്രമായിരുന്നു 1988ന് ശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അവയും അത്ര ഗുരുതരമായിരുന്നില്ല. ഓറല്‍ പോളിയോ വാക്‌സിനേഷന് ശേഷം കുഞ്ഞിന്റെ മലവിസര്‍ജനങ്ങള്‍ കലര്‍ന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ ടെക്നിക്കൽ ഓഫീസർ ഓഫീസർ ഡോ. ഷാഹിൻ ഹുസൈനോവ് അഭിപ്രായപ്പെടുന്നു.

“സാമ്പിളുകൾക്ക് പൊതുവായ ഉത്ഭവമുണ്ടെന്ന് ജനിതക വിശകലനം സൂചിപ്പിക്കുന്നു, അവസാനമായി ശേഖരിച്ച നാല് സാമ്പിളുകൾ പ്രകാരം മിക്കവാറും പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്തേക്ക് യാത്ര ചെയ്ത വാക്സിനേഷൻ എടുക്കാത്ത കുറ്റിയിൽ നിന്നായിരിക്കും ഈ വൈറസിന്റെ ഉത്ഭവം എന്ന് കരുതുന്നു. ഈ കണ്ടെത്തലിന്റെ പ്രാധാന്യം, നല്ല വികസിത രാജ്യങ്ങളിൽ പോലും, സാധാരണ വാക്സിനേഷൻ കവറേജ് വളരെ ഉയർന്ന രാജ്യങ്ങളിൽ പോലും, എല്ലാ കുട്ടികൾക്കും വാക്സിനുകൾ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടത് ഇപ്പോഴും പ്രധാനമാണ്,”