ചെങ്കടലിൽ ഇന്ത്യയിലേക്ക്‌ ക്രൂഡ് ഓയിൽ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം

ഇന്ത്യയിലേക്ക്‌ ക്രൂഡ് ഓയിൽ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം. ബ്രിട്ടീഷ് എണ്ണക്കപ്പലായ പൊള്ളക്‌സിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്‌യ സാരി വെളിപ്പെടുത്തി. ചരക്ക് കപ്പലിന്റെ ഇടതുവശത്ത് മുന്‍ഭാഗത്തായി മിസൈല്‍ ഇടിച്ചതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് സ്ഥീരീകരിച്ചു. പനാമ പതാക വഹിക്കുന്ന കപ്പല്‍ ഏഥന്‍സിലെ സീ ട്രേഡ് മറൈന്‍ എസ്എയുടെ ഉടമസ്ഥതയിലുള്ളതാണ്.

വെള്ളിയാഴ്ചയായിരുന്നു ആക്രമണം. യമൻ തലസ്ഥാനമായ സനയുടെ തെക്കുപടിഞ്ഞാറുള്ള അൽമുഖ തുറമുഖ നഗരത്തിൽനിന്നും 130 കിലോമീറ്റർ അകലെയായിരുന്നുവെന്നു ആക്രമണമെന്ന്‌ ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻ സ്ഥിരീകരിച്ചു. ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരെ വിക്ഷേപിക്കാന്‍ തയ്യാറായ യമനിലെ ഹുതി നിയന്ത്രിത പ്രദേശങ്ങളില്‍ മൂന്ന് മൊബൈല്‍ കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായി യുഎസ് സൈന്യം വെള്ളിയാഴ്ച പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ ആക്രമണം.