തോഷഖാന കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരൻ; മൂന്ന് വർഷം തടവ് ശിക്ഷ

അഴിമതിക്കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാന് ശിക്ഷ വിധിച്ച് കോടതി.തോഷാഖാന അഴിമതി കേസിലാണ് ഇമ്രാൻഖാന് തിരിച്ചടി നേരിട്ടത്.കേസിൽ ഇമ്രാൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടി വരും. പൊതു അധികാരികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംരക്ഷിക്കുന്ന കാബിനറ്റ് ഡിവിഷന്റെ ഭരണപരമായ അധികാരപരിധിയിലുള്ള ഒരു വകുപ്പാണ് തോഷഖാന. 1974-ൽ സ്ഥാപിതമായ ഇത് ക്യാബിനറ്റ് ഡിവിഷനിലേക്ക് ലഭിച്ച സമ്മാനങ്ങളും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും അതിന്റെ നിയമങ്ങൾ അനുസരിച്ച് പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. എന്നാൽ 2018 ൽ അധികാരത്തിലെത്തിയ ഇമ്രാൻഖാൻ തന്റെ ഭരണകാലത്തുടനീളം തനിക്ക് ലഭിച്ച നിരവധി സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തോഷഖാന എന്ന സ്റ്റേറ്റ് ഡിപ്പോസിറ്ററിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് തനിക്ക് ലഭിച്ച വിലകൂടിയ ഗ്രാഫ് റിസ്റ്റ് വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്വന്തം ലാഭത്തിനായി വിറ്റു എന്നാണ് ഇമ്രാൻഖാനെതിരെയുള്ള പ്രധാന ആരോപണം. തോഷഖാന കേസിൽ തെറ്റായ പ്രസ്താവനകൾ നടത്തിയതിന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം ഒക്ടോബർ 21 ന് മുൻ പ്രധാനമന്ത്രിയെ അയോഗ്യനാക്കിയിരുന്നു. തോഷഖാന കേസിൽ ഇളവ് ആവശ്യപ്പെട്ട് ഇമ്രാൻ ഖാന്റെ ഹർജി പാകിസ്താൻ സുപ്രീം കോടതി നേരത്തെ തള്ളി.

അതെ സമയം തെഹ്‌രീകെ ഇൻസാഫ് പാർട്ടി പാർട്ടി തലവൻ കൂടിയായ ഇമ്രാനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ഉയരുകയാണ്. സമാന് പാർക്ക് റോഡിൽ ഗതാഗതം നിർത്തിവച്ചു. ഒത്തുചേരൽ അനുവദനീയമല്ല. സമരക്കാരെ അറസ്റ്റ് ചെയ്യും.