ലൈംഗിക ആരോപണം; വീണ്ടും വിവാദത്തിൽപ്പെട്ട് ടെസ്‌ല തലവൻ എലോൺ മസ്ക്

വീണ്ടും വിവാദത്തിൽപ്പെട്ട് ടെസ്‌ല തലവൻ. ഇത്തവണ സ്പേസ് എക്സ് സി.ഇ.ഒ ഇലോണ്‍ മസ്കിനെതിരെ ലൈംഗികാരോപണവുമായി സ്വന്തം ജീവനക്കാർ തന്നെ ആണ് രംഗത്ത് വന്നിരിക്കുന്നത്. ഇന്റേണുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടുവെന്നും മറ്റൊരു ജീവനക്കാരിയോട് തന്റെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ ആവശ്യപ്പെട്ടുവെന്നും ഉള്ള ഗുരുതര ആരോപണം ആണ് മസ്കിനെതിരെ പുറത്തു വരുന്നത്. വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സംസ്കാരമാണ് സ്‌പേസ് എക്‌സിലും ടെസ്‌ലയിലും ഉൾപ്പടെ മസ്‌ക് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നുമാണ് വാള്‍സ്‌ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോട്ടിൽ പറയുന്നു.

ലൈംഗിക ആരോപണവും ജോലിസമയത്ത് എൽഎസ്‌‌ഡി, കൊക്കെയ്ൻ, എക്സ്റ്റസി, മഷ്‌റൂം, കെറ്റാമിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും മസ്‌കിനെതിരെ നേരത്തെയും ഉയർന്നിരുന്നു. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഒരു കുതിരയെ വാങ്ങിത്തരാമെന്ന് മസ്‌ക് വാഗ്ദാനം ചെയ്തതായി മുൻപ് മസ്കിന്‍റെ വിമാനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. 2016ലെ ഈ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. തന്‍റെ കുട്ടികളെ പ്രസവിക്കാൻ മസ്‌ക് പലതവണ ആവശ്യപ്പെട്ടതായി 2013-ൽ സ്‌പേസ് എക്‌സിൽനിന്ന് രാജിവെച്ച മറ്റൊരു വനിത വെളിപ്പെടുത്തിയതായും വാൾസ്ട്രീറ്റ് ജേണൽ പറയുന്നു.

ജനസംഖ്യ കുറയുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ലോകം അഭിമുഖീകരിക്കുമ്ബോള്‍ ഉയർന്ന ഐ.ക്യു. ഉള്ളവർ കൂടുതല്‍ സന്താനോല്പാദനം നടത്തണമെന്ന് അദ്ദേഹം പറഞ്ഞതായും മസ്‌കിന്റെ ജീവനക്കാരി ആരോപിച്ചു.

അതെ സമയം വലിയ ആരോപണങ്ങള്‍ അഴിച്ചുവിടുന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ടിനെ തള്ളി മസ്കിന്റെയും സ്പേസ് എക്സിന്റെയും അഭിഭാഷകർ രംഗത്തെത്തിയിട്ടുണ്ട്.