ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍ മരിച്ചതായി പ്രാഥമിക വിവരം.ചൈനയുടെ തെക്ക് പടിഞ്ഞാറ് സിച്ചുവാന്‍ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഉച്ചയ്ക്ക് 12.25ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂമികുലുക്കം അനുഭവപ്പെട്ട ജില്ലയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.
ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇയിനും ഉയര്‍ന്നേക്കുമെന്നാണ് സംശയം.ഭൂചലനത്തില്‍ വെള്ളം, വൈദ്യുതി, ഗതാഗതം, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു. ജീവൻ രക്ഷിക്കുക എന്നത് പ്രാഥമിക കർത്തവ്യമായി എടുക്കണമെന്ന് ഊന്നിപ്പറഞ്ഞ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ആളപായങ്ങൾ കുറയ്ക്കുന്നതിനുള്ള എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കും ഉത്തരവിട്ടു. ഭൂകമ്പ നിരീക്ഷണം ശക്തമാക്കാൻ ഷി ജിൻപിംഗ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇന്ത്യ അനുശോചനം അറിയിച്ചു. ‘സെപ്തംബര്‍ 5 ന് സിച്ചവാനിലുണ്ടായ ഭൂചലനത്തില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞതില്‍ അനുശോചിക്കുന്നു, പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ, പ്രാര്‍ത്ഥനകള്‍’ -ഇന്ത്യന്‍ എംബസി ട്വിറ്ററിൽ കുറിച്ചു,