ഇസ്രായേലിൽ മുന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു നേരിയ വിജയം നേടുമെന്നും രാഷ്ട്രീയ തിരിച്ചുവരവ് നടത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രായേലില്‍ നടന്നത്. മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍ മുതിര്‍ന്ന വലതുപക്ഷ നേതാവിന് അനുകൂലമാണ്. മൂന്ന് ഇസ്രായേലി നെറ്റ്‌വര്‍ക്കുകളില്‍ നിന്നുള്ള പ്രവചനങ്ങള്‍ പ്രകാരം നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 120 അംഗ പാര്‍ലമെന്റായ നെസെറ്റില്‍ 30 അല്ലെങ്കില്‍ 31 സീറ്റുകള്‍ക്കുള്ളില്‍ ലഭിച്ച് ഒന്നാംസ്ഥാനത്തെത്തും. തീവ്ര വലതുപക്ഷ സയണിസ്റ്റ് സഖ്യവും രണ്ട് തീവ്ര ഓര്‍ത്തഡോക്‌സ് ജൂത പാര്‍ട്ടികളും ചേര്‍ന്ന് നെതന്യാഹുവിന് 61 അല്ലെങ്കില്‍ 62 സീറ്റുകള്‍ നല്‍കുമെന്ന് ആദ്യ പ്രവചനങ്ങള്‍ കാണിക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടനുണ്ടാവും.കാവല്‍ പ്രധാനമന്ത്രി യായിര്‍ ലാപിഡിന്റെ പാര്‍ട്ടിക്ക് 22 മുതല്‍ 24 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം