• inner_social
  • inner_social
  • inner_social

ഇന്ത്യ- വിൻഡീസ് മത്സരത്തിനിടെ സിറാജിന്‍റെ വൈഡ് കണ്ട് രോഷമടക്കാനാവാതെ ദ്രാവിഡ്-വീഡിയോ

രാഹുൽ ദ്രാവിഡ് അറിയപ്പെടുന്നത് ഏറ്റവും ശാന്തനായ, സൗമ്യനായ ക്രിക്കറ്റർ എന്നാണ്, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മൂന്ന് റൺസിൻറെ ആവേശജയം സ്വന്തമാക്കിയത് ഇന്ത്യൻ സമയം പുലർച്ചെ ആയതിനാൽ ആരാധകരിൽ പലർക്കും നാടകീയമായ അവസാന ഓവർ നഷ്ടമായിരുന്നു. സിറാജിൻറെ യോർക്കറുകളും വൈഡും സഞ്ജുവിൻറ മിന്നും സേവും ഒക്കെയായി നാടകീയമായിരുന്നു അവസാന ഓവർ. 309 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിൻഡീസിന് അവസാന ഓവറിൽ 15 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ വിൻഡീസ് മൂന്ന് റൺസകലെ വീണു. അതിൽ നിർണായകമായതാകട്ടെ വിക്കറ്റിന് പിന്നിൽ മലയാളി താരം സഞ്ജു സാംസൺ നടത്തിയ നിർണായക സേവും അവസാന പന്തിൽ സിറാജ് എറിഞ്ഞ യോർക്കറുമായിരുന്നു. അവസാന ഓവറിലെ നാടകീയ മുഹൂർത്തങ്ങൾ ബിസിസിഐ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോൾ.

സിറാജ് അവസാന ഓവർ എറിയുമ്പോൾ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡിനൊപ്പം ഗ്യാലറിയില് ഇരിക്കുകയായിരുന്നു‍ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. വിൻഡീസ് താരങ്ങളും ദ്രാവിഡിൻറെ പുറകിലിരിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. ദ്രാവിഡൻറെ മുന്നിൽ ഇന്ത്യയുടെ അന്തിമ ഇലവനിൽ ഇല്ലാതിരുന്ന ഇഷാൻ കിഷൻ ഓരോ പന്തിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. എന്നാൽ മത്സരത്തിലെ നിർണായക അഞ്ചാം പന്ത് സിറാജ് വൈഡ് എറിഞ്ഞപ്പോൾ ദേഷ്യത്തോടെ പ്രതികരിക്കുന്ന ദ്രാവിഡിനെയും ബിസിസിഐ പങ്കുവെച്ച വീഡിയോയിൽ കാണാം. ഒരുപക്ഷെ ദ്രാവിഡ് ക്ഷോഭിക്കുന്നത് ഒരു റെയർ ഇൻസിഡന്റ് ആയത് കൊണ്ട് തന്നെ നവമാധ്യമങ്ങളിൽ ഈ വീഡിയോ ഏറെ ചർച്ചയായിട്ടുണ്ട്.