സാൻ ഡിയേഗോ തീരത്തിനടുത്ത് മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു എട്ട് പേർ മരിച്ചു. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഏഴു പേരെ കാണാതായി. ബോട്ടുകളിലെ മറ്റ് യാത്രക്കാർ നീന്തി സാൻ ഡിയേഗോ നഗരത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് അധികൃതർ അറിയിച്ചു. തിരച്ചിൽ തുടരുകയാണ്. രണ്ടു ബോട്ടുകളിലായി 23 പേരുണ്ടായിരുന്നു എന്നാണ് സൂചന.
“സാൻ ഡിയേഗോ നഗരത്തിൽ ഈ കാലയളവിൽ സംഭവിച്ച ഏറ്റവും വലിയ കടൽ കള്ളക്കടത്ത് ദുരന്തങ്ങളിലൊന്നാണിത്,” സാൻ ഡിയേഗോ ലൈഫ് ഗാർഡ് ഡിവിഷൻ മേധാവി ജെയിംസ് ഗാർട്ട്‌ലാൻഡ് പറഞ്ഞു. ഏകദേശം 11:30 ന് ഒരു സ്ത്രീ ആണ് അപകട വിവരം പോലീസിനെ അറിയിച്ചതെന്ന് ഗാർട്ട്‌ലാൻഡ് കൂട്ടിച്ചേർത്തു..