US
  • inner_social
  • inner_social
  • inner_social

ട്രംപിനെതിരായ വധശ്രമം; അറസ്റ്റിൽ ആയ പാക്കിസ്ഥാൻ പൗരനെ എമിഗ്രെഷൻ പരോൾ വഴി യു എസ്സിൽ എത്തിച്ചു

മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആരോപണവിധേയനായ പാക്കിസ്ഥാൻ പൗരനെ എമിഗ്രെഷൻ പരോളി വഴി യു എസ്സിൽ എത്തിച്ചു. പ്രതിയെന്നാരോപിക്കുന്ന ആസിഫ് റാസ മർച്ചൻ്റിനെതിരെയാണ് യു എസ് നിയമ നപടികൾ ശക്തമാക്കിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയ പ്രതി പേര് പറയാതെയാണ് ലക്ഷ്യം ട്രംപാണെന്ന് സൂചിപ്പിച്ചതെന്നും യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പറഞ്ഞു. ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ഇറാൻ റവലൂഷ്യണറി ​ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തിരുന്നു. ഇക്കാരാണത്താലാണ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടതെന്ന് മെറിക് ഗർലന്റ് ആരോപിച്ചു

സർക്കാർ ഉദ്യോ​ഗസ്ഥരെയോ രാഷ്ട്രീയ നേതാക്കളെയോ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ ആസിഫ് ആണെന്നാരോപിച്ച് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാൻ പിന്തുണയോടെ ഇറാനു വേണ്ടി ചാരപ്രവർത്തനം നടത്തി എന്നാണ് കേസ്. വിദേശയാത്രക്കൊരുങ്ങിയ ഇയാളെ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. മാത്രമല്ല തന്നെ വധിക്കാൻ ശ്രമിച്ച പദ്ധതിയിൽ ആസിഫ് മർച്ചന്റ് പങ്കാളിയാണെന്ന് ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ആസിഫ് മർച്ചന്റിനെ പ്രതിയാക്കിയത്.

ആസിഫ് റാസ മർച്ചൻ്റിന് പാകിസ്ഥാനിലും ഇറാനിലും കുടുംബം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള ഒരു പാകിസ്ഥാൻ പൗരനാണ് ആസിഫെന്നും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ചീഫ് ക്രിസ്റ്റഫർ വ്രെ പറഞ്ഞു. അമേരിക്കയിലെ രാഷ്ട്രീയക്കാരെ കൊല്ലാനുള്ള പദ്ധതി ഒരു സ്പൈ ത്രില്ലർ പോലെയാണ് തയാറാക്കിയിരിക്കുന്നതെന്ന് ബ്രൂക്ലിനിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ആസിഫ് പ്രൊഫഷണൽ കൊലയാളിയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജൂലൈ 13ന് പെൻസിൽവാനിയയിലെ ബട്‌ലറിൽ ട്രംപിനെതിരായ വധശ്രമം പരാജയപ്പെട്ട് ഒരു മാസത്തിനുള്ളിലാണ് ഈ ഗൂഢാലോചനയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.