US
  • inner_social
  • inner_social
  • inner_social

ബൈഡൻ, ട്രംപ് ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിച്ചു; പിന്നിൽ ഇറാനെന്ന് മെറ്റ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുടെ ഭരണകാലത്തെ ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ഇറാനിലെ ഹാക്കർ ഗ്രൂപ്പ് ശ്രമിച്ചെന്ന് മെറ്റയുടെ വെളിപ്പെടുത്തൽ. ഇവർ ലക്ഷ്യമിട്ട അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്യാനായില്ലെന്നും മെറ്റ പറഞ്ഞു. ലക്ഷ്യമിട്ട വ്യക്തികളുടെ പേര് കമ്പനി വെളിപ്പെടുത്തിയില്ല. എന്നാൽ രാഷ്ട്രീയ, നയതന്ത്ര ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ബിസിനസ് രംഗത്തെ പ്രമുഖർ, പ്രസിഡന്റ് ബൈഡന്റെയും മുൻ പ്രസിഡന്റ് ട്രംപിന്റെയും ഭരണസമയത്തെ ചിലരും ഇതിൽ ഉൾപ്പെടുന്നു എന്ന്‌ വ്യക്തമാക്കി.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ അവരുടെ ബ്ലോഗ് പോസ്റ്റിലാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇറാൻ സൈന്യത്തിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഹാക്കിങ് ഗ്രൂപ്പായ എപിടി42 ആണ് ഇതിനു പിന്നിലെന്ന് മെറ്റ വെളിപ്പെടുത്തി. ഇറാൻ സൈന്യത്തിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധമുള്ളതായി കരുതപ്പെടുന്ന ഹാക്കിങ് ഗ്രൂപ്പാണ്‌ എപിടി42. കോളുകൾ റെക്കോർഡുചെയ്യാനും സന്ദേശങ്ങൾ മോഷ്ടിക്കാനും ക്യാമറകളും മൈക്രോഫോണുകളും ഓണാക്കാനും എപിടി42 ഉപയോഗിച്ച ഹാക്കർ സോഫ്റ്റ്‌വെയർകൊണ്ടു സാധിക്കും.