യുഎസ് സെനറ്റിൽ ഡെമോക്രാറ്റിക് പാർടി ഭൂരിപക്ഷം ഉറപ്പിച്ചു. ജോർജിയയിൽനിന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി വിജയിച്ചതോടെ ആണ് ഡെമോക്രാറ്റിക് പാർട്ടി വിജയം ഉറപ്പിച്ചത്. ജോർജിയയിൽ നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർടിയുടെ റഫായേൽ വാർനോക് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഹെർഷെൽ വോക്കറെയാണ് പരാജയപ്പെടുത്തിയത്. ഇതോടെ നൂറംഗ ഉപരിസഭയിൽ ഡെമോക്രാറ്റുകൾക്ക് 51 സീറ്റായി.
സെനറ്റിൽ 50-–-50 ആയിരുന്നു നിലവിലെ സീറ്റുനില. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ഉറപ്പിക്കാമെങ്കിലും പലപ്പോഴും ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവന്നിരുന്നു. 51 സീറ്റായതോടെ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകൾക്കും നിയമനിർമാണം എളുപ്പമാകും. സെനറ്റിലെ നിയന്ത്രണം ലഭിച്ച ഡെമോക്രാറ്റുകള്‍ക്ക് ജോര്‍ജിയയിലെ ജയത്തോടെ കമ്മിറ്റികള്‍ക്ക് മേല്‍ കൂടുതല്‍ അധികാരം ലഭിച്ചിരിക്കുകയാണ്. പ്രസിഡന്റ് ജോ ബൈഡന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം.