US
  • inner_social
  • inner_social
  • inner_social

കാലിഫോർണിയ; മൂന്നു മണിക്കൂറിനിടെ എൺപതോളം വളർത്തുമൃഗങ്ങളെ വെടിവെച്ചുകൊന്ന് 39 -കാരൻ

മൂന്നുമണിക്കൂര്‍ നീണ്ട വെടിവപ്പില്‍ 39 കാരന്‍ എണ്‍പതോളം മൃഗങ്ങളെ കൊലപ്പെടുത്തി. വടക്കന്‍ കാലിഫോണിയയിലാണ് സംഭവം. വെടിവെപ്പിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയ വിസെൻ്റ് ജോസഫ് അറോയോയെ മൃഗങ്ങളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചുമത്തി മോണ്ടെറി കൗണ്ടി ഷെരീഫ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പുലർച്ചെ 3:29 ഓടെ ആയിരുന്നു വെടിവെപ്പ് നടന്നത് എന്ന് പോലീസ് പറയുന്നു.

മോണ്ടെറി കൗണ്ടി ഷെരീഫ് പുറത്തിറക്കിയ പത്രകുറിപ്പിന് പ്രകാരം മൂന്ന് നീളമുള്ള റൈഫിളുകൾ, ഷോട്ട്ഗൺ, വിവിധ കൈത്തോക്കുകൾ, അനധികൃത റൈഫിൾ എന്നിവ ഉൾപ്പെടെ നിരവധി തോക്കുകൾ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കൂടാതെ വലിയ അളവിൽ വെടിമരുന്ന് ശേഖരവും ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റും കണ്ടെടുത്തു. 33 തത്തകൾ, നിരവധി കോഴികൾ, ഏഴ് താറാവുകൾ, 14 ആട്, രണ്ട് ചെറു കുതിരകൾ തുടങ്ങിയവയെ വെടിവെച്ചു കൊന്നതായാണ് അറോയോയുടെ പേരിൽ ചുമത്തിയിട്ടുള്ള കുറ്റം. പരിസരവാസികളായ ആളുകളുടെ വളർത്തു മൃഗങ്ങളെയാണ് ഇയാൾ വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെടിയേറ്റ് മണിക്കൂറുകളോളം മൃഗങ്ങളിൽ ചിലത് ജീവനോടെയുണ്ടായിരുന്നെങ്കിലും പരിക്കിൻ്റെ തീവ്രത കണക്കിലെടുത്ത് ദയാവധം ചെയ്യേണ്ടിവന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

വെടിവയ്പ്പ് നടന്ന സ്ഥലത്തിന് അടുത്തുള്ള ഒരു മുന്തിരിത്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്യാമ്പറിലാണ് അറോയോ താമസിച്ചിരുന്നത്. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണങ്ങളൊന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടില്ല.