‘എക്‌സ്‌പോ 2030’ തയ്യാറെടുപ്പുകൾ; സൗദി കിരീടാവകാശി ബി.ഐ.ഇ മേധാവിയുമായി ചർച്ച നടത്തി

സൗദിയിൽ നടക്കാനിരിക്കുന്ന ‘എക്‌സ്‌പോ 2030’ തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബ്യൂറോ ഓഫ് ഇൻറർനാഷണൽ ഡെസ് എക്സ്പോസിഷൻ (ബി.ഐ.ഇ) സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻറ്‌സെസുമായി ചർച്ച നടത്തി.ബുധനാഴ്ച റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ എക്‌സ്‌പോ 2030 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള സൗദിയുടെ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും ബി.ഐ.ഇ മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ കിരീടാവകാശി ചർച്ച ചെയ്തു. സഹമന്ത്രിയും റിയാദ് നഗര റോയൽ കമ്മീഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എഞ്ചിനീയർ ഇബ്രാഹിം അൽസുൽത്താൻ, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ അൽറുമയ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

“2030-ൽ നടക്കുന്ന വേൾഡ് എക്‌സ്‌പോ വിജയകരമായി നടത്തുന്നതിന് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഞങ്ങൾ ഈ ചർച്ചയിലൂടെ അടിവരയിട്ടു..”സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ദിമിത്രി കെർകെൻറ്‌സെ കുറിച്ചു.

സൗദി 2030 ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയത് ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് മത്സരിച്ചാണ്.19 വോട്ടുകൾ നേടിയാണ് സൗദി വിജയിച്ചത്. നേരത്തെ എക്സ്പോ 2020 ദുബൈയില്‍ വിജയകരമായി നടന്നിരുന്നു. 2030 ഒക്ടോബർ മുതൽ 2031 മാർച്ച് വരെയാണ് റിയാദ് എക്‌സ്‌പോ..കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് പ്രദർശനം നടക്കുക.