നാസയുടെ റോവർ ദൗത്യം വിജയം; പെഴ്സിവിയറൻസ് ചൊവ്വ തൊട്ടു

നാസയുടെ പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ വിജയകരമായി ലാൻഡ് ചെയ്തു. ഏഴു മാസത്തെ യാത്രയ്ക്ക് ഒടുവിൽ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ പെഴ്സിവിയറൻസ് ഇറങ്ങിയത്. പാരച്യൂട്ടുകൾ ഉപയോഗിച്ച് പേടകത്തിന്‍റെ വേഗം കുറച്ചാണ് റോവർ ലാൻഡിംഗ് നടത്തിയത്. പെഴ്സിവിയറൻസ് റോവറും ഇൻജെന്യുറ്റി എന്ന ചെറിയ ഹെലികോപ്റ്ററുമായിരുന്നു ദൗത്യത്തിലുണ്ടായിരുന്നത്. മറ്റൊരു ഗ്രഹത്തിൽ ഹെലികോപ്റ്റർ പറത്തുന്ന ആദ്യ ദൗത്യമാണിത്. 2020 ജൂലൈ 30 ന് അറ്റ്ലസ് 5 റോക്കറ്റിലാണു പെഴ്സിവിയറൻസ് വിക്ഷേപിച്ചത്.

ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങൾ ചൊവ്വയെ വലയം വയ്ക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്. ഒരു ചെറിയ കാറിന്‍റെ വലുപ്പമുള്ള പെഴ്സിവിയറൻസ് റോവർ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്ന് പഠനമാണ് പ്രധാനമായും നടത്തുക. പ്രദേശത്ത് ഏഴ് അടി താഴ്ചയിൽ ഖനനം നടത്തി പേടകം മണ്ണ്, പാറ സാന്പിളുകൾ ശേഖരിക്കും. 2031 ൽ ഈ സാംപിളുകൾ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സഹായത്താൽ ഭൂമിയിൽ എത്തിക്കാനാണ് നാസ ശ്രമിക്കുന്നത്

പരീക്ഷണത്തിനുള്ള ഏഴ് ഉപകരണങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്. . 270 കോടി യു എസ് ഡോളറാണ് ചെലവ്.