കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി. പുതുതായി 43 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക് എത്തിയത്. 36 പേര്‍ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയും മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയില്‍ അംഗങ്ങളായി. 11 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്.
രണ്ടാം മോദി സർക്കാരിൽ ഇത്രയും വലിയ പുനസംഘടന നടക്കാൻ കാരണം ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിയും കൊവിഡ് നേരിടുന്നതിൽ ഏറ്റ തിരിച്ചടിയുമാണെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ മന്ത്രിസഭയിലെ പ്രകടനവും കഴിവും പുനസംഘടനയ്ക്ക് മാനദണ്ഡമായെന്നും കരുതപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ഇന്ന് നിയുക്ത മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രകടനം നിരന്തരം വിലയിരുത്തപ്പെടുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനും പുറത്തേക്കുള്ള വഴി തെളിച്ചത് ഇക്കാരണമാണെന്നാണ് കരുതുന്നത്. അതേസമയം പ്രകാശ് ജാവദേക്കറും രവിശങ്കർ പ്രസാദിനും സംഘടനാ തലത്തിൽ മെച്ചപ്പെട്ട ഉത്തരവാദിത്വങ്ങൾ ലഭിക്കുമെന്നാണ് വിവരം.
സത്യപ്രതിജ്ഞ ചെയ്തവര്‍
ജ്യോതിരാദിത്യ സിന്ധ്യ
കിരണ്‍ റിജിജു
നാരായണ്‍ റാണെ
സര്‍ബാനന്ദ സോനോവാള്‍
ഡോ. വീരേന്ദ്ര കുമാര്‍
രാമചന്ദ്ര പ്രസാദ് സിങ്
അശ്വിനി വൈഷ്ണവ്
പശുപതി കുമാര്‍ പരസ്
രാജ് കുമാര്‍ സിങ്
ഹര്‍ദീപ് സിങ് പുരി
മസൂഖ് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ്
പുരുഷോത്തം രുപാലിയ
ജി കിഷന്‍ റെഡ്ഡി
അനുരാജ് സിങ് ഠാക്കൂര്‍
പങ്കജ് ചൗധരി
അനുപ്രിയ സിങ് പട്ടേല്‍
രാജീവ് ചന്ദ്രശേഖര്‍
ശോഭാ കരന്തലജെ
ഭാനുപ്രതാപ് സിങ് വര്‍മ
മീനാക്ഷി ലേഖി
അന്നപൂര്‍ണ ദേവി
എ നാരായണ സ്വാമി
കൗശല്‍ കിഷോര്‍
അജയ് ഭട്ട്
ബിഎല്‍ വര്‍മ
അജയ് കുമാര്‍
ചൗബന്‍ ദേവുവിങ്
ഭഗവന്ത് ഖുബ
പ്രതിമ ഭൗമിക്
സുഭാഷ് സര്‍ക്കാര്‍
ഡോ. ഭഗവത് കിഷന്റാവു കാരാട്
ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
ഡോ. ഭാരതി പ്രവിണ്‍ പവാര്‍
ബിശ്വേശ്വര്‍ ടുഡു
നിശിത് പ്രാമാണിക്
ശന്തനു ഠാക്കൂര്‍
ഡോ. എം മഹേന്ദ്രഭായി
ജോണ്‍ ബരിയ
ഡോ. എല്‍ മുരുകന്‍
കപില്‍ പാട്ടീല്‍
സത്യപാല്‍ സിങ് ബാഗേല്‍
ദര്‍ശന വിക്രം ജര്‍ദോഷ്