നെതർലാൻഡ് രാജകുമാരി കാതറിന അമേലിയ മലയാള മാധ്യമങ്ങളിൽ തലക്കെട്ടായി മാറിയതെങ്ങനെ?

നെതർലാൻഡ് രാജാവ് വില്യം അലക്സാണ്ടറിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത മകളാണ് കാതറിന–അമേലിയ. കാതറിൻ അമേലിയ ഇപ്പോൾ മലയാളം ഓൺലൈൻ സ്‌പേസിലെ പ്രധാന ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. വാർഷിക ചിലവിനായി തനിക്ക് അനുവദിക്കുന്ന 2 മില്യൺ ഡോളർ (14 കോടി രൂപ) കോവിഡ് പശ്ചാത്തലത്തിൽ രാജകുമാരി നിരസിച്ചതാണ് മാധ്യമങ്ങളിൽ ഇടം പിടിക്കാൻ കാരണമായത്. വരുന്ന ഡിസംബറിൽ അമേലിയക്ക് 18 വയസ് പൂർത്തിയാകും. പ്രായപൂർത്തിയാകുന്നതോടെ നെതർലാൻഡിലെ നിയമമനുസരിച്ച് രാജ്ഞിയുടെ ചുമതലകൾ കാതറിന–അമേലിയ ഏറ്റെടുക്കണം. ഇതിനായി പ്രതിവർഷം 2 മില്യൺ ഡോളർ കാതറിനയ്ക്ക് നൽകും. എന്നാൽ കഴിഞ്ഞ ദിവസം ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയ്ക്ക് അയച്ച കത്തിൽ രാജകുമാരി തന്റെ തീരുമാനം മറ്റൊന്നാണെന്ന് അറിയിക്കുകയായിരുന്നു.

കാതറിന അമേലിയയുടെ കത്തിൽ പറയുന്നത് ഇങ്ങനെ: “2021 ഡിസംബർ 7ന് എനിക്ക് 18 വയസ്സാകും. നിയമമനുസരിച്ച് ചിലവിനായി നിശ്ചിത തുക നൽകും. എന്നാൽ രാജ്യത്തിനു ഈ തുക തിരിച്ചു നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല.മാത്രമല്ല, കൊറോണ വൈറസ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മറ്റു വിദ്യാർഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ കടന്നു പോകുന്നത്. അമേലിയ കത്തില്‍ വ്യക്തമാക്കുന്നു. വിദ്യാർഥിയായിരുന്ന കാലത്ത് രാജകുടുംബാംഗം എന്ന എന്ന നിലയിൽ തനിക്ക് ലഭിച്ച നാലുലക്ഷം ഡോളർ തിരികെ നൽകാനാണ് തീരുമാനമെന്നും കാതറിന–അമേലിയ കത്തിലൂടെ വ്യക്തമാക്കി.”