US
  • inner_social
  • inner_social
  • inner_social

യുഎസിലെ ആദ്യത്തെ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് റിപ്പോർട്ടുകൾ

കൃത്യസമയത്ത് അവയവം മാറ്റിവയ്ക്കാൻ കഴിയാത്തതിനാൽ യുഎസിൽ ഓരോ ദിവസവും ശരാശരി 17 പേർ മരിക്കുന്നുണ്ട്. അതാണ് കൃത്രിമ അവയവങ്ങളുടെ ആവിർഭാവത്തെ വൈദ്യശാസ്ത്ര ലോകത്ത് അത്തരമൊരു ആവേശകരമായ വികാസമാക്കി മാറ്റുന്നത്. യുഎസിൽ ഒരു കൃത്രിമ ഹൃദയ ഉപകരണത്തിന്റെ ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കി. ഈസൻ എന്ന് വിളിക്കപ്പെടുന്ന ഈ കൃത്രിമ ഹൃദയ ഉപകരണം ഫ്രഞ്ച് കമ്പനിയായ കാർമാറ്റ് വികസിപ്പിച്ചെടുത്തതാണ്. രണ്ട് വെൻട്രിക്കുലാർ അറകളും നാല് ബയോളജിക്കൽ വാൽവുകളും ഉള്ള ഈ ഹൃദയം ഒരു ബാഹ്യ ഉപകരണം ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്. കൃത്രിമ ഹൃദയം സെൻസറുകളും അൽഗോരിതങ്ങളും ഉപയോഗിച്ച് ബോവിൻ സെല്ലുകളിൽ നിന്നുള്ള ജീവനുള്ള ടിഷ്യുവിനെ സംയോജിപ്പിക്കുകയും അതിന്റെ വേഗത നിലനിർത്തുന്നതിനും ശരീരത്തിലൂടെ രക്തം ഒഴുകുന്നതിനും ആവശ്യമായ രീതിയിൽ പ്രവർത്തിക്കുന്നു.

ഇംപ്ലാന്റിനു ശേഷം രോഗി നന്നായി തന്നെ പ്രതികരിക്കുന്നു എന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള കാർഡിയോളജിസ്റ്റ് കാർമെലോ മിലാനോ പറഞ്ഞു. മറ്റ് ഓപ്ഷനുകളില്ലാത്ത രോഗികൾക്ക് ഈ കണ്ടുപിടുത്തം വഴി ഒരു ലൈഫ് ലൈൻ ലഭിക്കുമെന്ന് തങ്ങൾ പ്രത്യാശിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി 39 കാരനായ മാത്യു മൂർ ആണ്. രണ്ട് അറകളിലൂടെയും ആവശ്യത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉപകരണം പ്രത്യേകമായി വികസിപ്പിച്ചെടുത്തത്. മുഴുവൻ സ്വാഭാവിക ഹൃദയത്തെയും മാറ്റിസ്ഥാപിക്കുന്നുണ്ടെങ്കിലും, അത് ശാശ്വതമായിരിക്കാനല്ല ഉദ്ദേശിക്കുന്നത്. പകരം, ഒരു യഥാർത്ഥ ഹൃദയമാറ്റം ആറ് മാസത്തിനുള്ളിൽ നടത്തുന്നതിന് മുമ്പ് ഒരു താൽക്കാലിക പരിഹാരമായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ദാതാക്കളുടെ ഹൃദയത്തിന്റെ കുറവ് കാരണം, ഹൃദയമാറ്റത്തിനായി കാത്തിരിക്കുമ്പോൾ നിരവധി രോഗികൾ മരിക്കുന്ന അവസ്ഥയെ ചെറുക്കാൻ ഇതിന് സാധിക്കും