ഒളിമ്പിക് വേദിയിൽ പരസ്പരം ആലിംഗനം ചെയ്യുന്നത് നിർത്തണമെന്ന് അത്ലറ്റുകൾക്ക് മുന്നറിയിപ്പ്

ടോക്കിയോ 2020 നിയമങ്ങളിൽ പറഞ്ഞിരിക്കുന്ന കർശനമായ കോവിഡ് നിയമങ്ങൾ ആഘോഷങ്ങൾ ലംഘിക്കുന്നതിനാൽ ഒളിമ്പിക് വേദിയിൽ പരസ്പരം കെട്ടിപ്പിടിക്കുന്നത് നിർത്തണമെന്ന് അത്ലറ്റുകൾക്ക് മുന്നറിയിപ്പ് നൽകി. കായികതാരങ്ങൾക്ക് സ്വന്തം വേദിയിൽ തുടരാനും സഹ മെഡൽ ജേതാക്കളിൽ നിന്ന് അകലം പാലിക്കാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ശക്തമായ വാക്കുകളുള്ള ഇടപെടലിൽ മുന്നറിയിപ്പ് നൽകി. സ്പോർട്സിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും കോവിഡ്നിയമങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം എന്ന് ഐ‌ഒ‌സി വക്താവ് മാർക്ക് ആഡംസ് പറഞ്ഞു. എന്നാൽ ഞായറാഴ്ച നിർബന്ധമായും മാസ്ക് ധരിക്കണം എന്ന നയത്തിൽ അല്പം ഇളവ് വരുത്തി അത്ലറ്റുകളെ പോഡിയം ഫോട്ടോഗ്രാഫുകൾക്കായി 30 സെക്കൻഡ് മാസ്ക് നീക്കംചെയ്യാൻ അനുവദിച്ചു കൊണ്ട് നയം തിരുത്തിയിരുന്നു.

ഈ ഒളിമ്പിക്സിന്റെ ആദ്യ ദിവസങ്ങൾ തന്നെ മോശം കാലാവസ്ഥയും ചൂടും വർദ്ദിച്ച് വരികയാണ്. ഉഷ്ണമേഖലാ കൊടുങ്കാറ്റ് നേപ്പാർട്ടക്കിന്റെ ഭീഷണി കാരണം ഞായറാഴ്ച റോയിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥയുടെ ഭീഷണി കാരണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഷെഡ്യൂളുകൾ റദ്ദാക്കിയതായി വേൾഡ് റോവിംഗ് പ്രസ്താവനയിൽ പറഞ്ഞു. ഇനിയും തുടരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ അതിനനുസരിച്ചുളള നടപടികൾ ഉടനടി തന്നെ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.