ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബയക്ക് ജയം സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരിൽ ആണ് നമീബിയ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 109 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നമീബിയക്കും ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് നേടാനായത്. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റണ്‍സെടുത്തു. തുടര്‍ന്ന് മറുപടി ബാറ്റിങില്‍ ഒമാന്‍ പത്ത് റണ്‍സ് എടുക്കാൻ സാധിച്ചുള്ളൂ. സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഡേവിഡ് വീസയും നേരത്തെ നാല് വിക്കറ്റെടുത്ത റൂബന്‍ ട്രംപ്ള്‍മാനുമാണ് നമീബിയന്‍ ടീമിന്റെ രക്ഷകരായത്. മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്ത ഡേവിഡ് വീസ സൂപ്പര്‍ ഓവറില്‍ നസീം ഖുഷിയെയും പുറത്താക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഒമാന് 19.4 ഓവറില്‍ 109 റണ്‍സെത്തിയപ്പോള്‍ എല്ലാ വിക്കറ്റും നഷ്ടമായി 110 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. തുടർന്ന് ആണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത് നമീബിയ. ഡേവിഡ് വീസും ഇറാസ്മസും ചേര്‍ന്ന് 21 റണ്‍സെടുത്തപ്പോള്‍ നസീംഖുഷിയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയ ഒമാന് പത്ത് റണ്‍സെടുക്കാനാണ് കഴിഞ്ഞത്. ആദ്യ അഞ്ച് പന്തുകളില്‍ നാലു റണ്‍സ് മാത്രമാണ് ഡേവിഡ് വീസ് സൂപ്പര്‍ ഓവറില്‍ നല്‍കിയത്. ഒരു വിക്കറ്റ് വീഴ്ത്തി ക്രീസിലുള്ള അക്വീബിനെയും സീശന്‍ മഖ്‌സൂദിനെയും സമര്‍ദ്ദത്തിലുമാക്കി വിജയം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. അവസാന പന്ത് അക്വിബ് സികസ് പറത്തിയെങ്കിലും ജയത്തിലേക്ക് എത്തില്ലായിരുന്നു. നമീബിയ നേടിയ 21 റണ്‍സ് എന്നത് ടി20 ലോകകപ്പ് ചരിത്രത്തില്‍ സൂപ്പര്‍ ഓവറിലെ ഏറ്റവും വലിയ സ്‌കോറാണ്.